Posted by: കുട്ടി | മേയ് 18, 2008

എന്റെ ദേവത

              ജീവിതത്തിന്റെ ഭ്രാന്തമായ തിരക്കുകളില്‍ പെട്ടു എനിക്കു എന്നെത്തന്നെ നഷ്ടപ്പെടുന്നു എന്ന തോന്നലിനിടയ്ക്കാണ് ഞാനവളെ കണ്ടത്,  എന്റെ ദേവതയെ. ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവള്‍ അവിടെ പാറി നടന്നിരുന്നു. അവള്‍ എന്റെ മാത്രം ആയിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു.

              നേര്‍ത്ത ചാറ്റല്‍ മഴയുള്ള ഒരു സന്ധ്യയില്‍ എന്റെ ഹൃദയം  ഞാനവള്‍ക്കു നേരെ നീട്ടി. അവളത് സ്വീകരിക്കുമെന്നും അവളുടെ ഹൃദയം എനിക്കായി അവളേകുമെന്നും ഞാന്‍ കരുതി.  എന്റെ ഹൃദയം അവള്‍ക്കു പക്ഷെ സ്വീകാര്യമായിരുന്നില്ല.    അവള്‍ പറഞ്ഞു “ ഇല്ലാ… എനിക്കതിനു സാധിക്കില്ലാ. നിന്റെ ഹൃദയം എനിക്കുള്ളതല്ല, അത് മറ്റാര്‍ക്കോ  വേണ്ടിയുള്ളതാണെന്ന സത്യം കാലം തെളിയിക്കും”.

              അവളിതു പറഞ്ഞ നിമിഷം, കൈക്കുമ്പിളില്‍ ഞാനവള്‍ക്കായി നീട്ടിയ എന്റെ ഹൃദയം വഴുതിപ്പോയിരുന്നു, എന്റെ ജീവരക്തം അവള്‍ക്കായി ഒഴുകാന്‍ തുടങ്ങിയിരുന്നു. നിലത്തു വീണു ചിന്നിചിതറുമായിരുന്ന എന്റെ ഹൃദയം അവള്‍ എനിക്കു തിരികെ നല്‍കി.  കൂടെ ഒഴുകിയെത്തി സംഗീതസാന്ദ്രമായ അവളുടെ വാക്കുകള്‍ ” ഞാനുണ്ടാവും നിന്നോടൊപ്പം, നിന്റെ ഒരു ഉറ്റ സുഹൃത്തായി… സുഹൃത്തായി മാത്രം”.    പക്ഷെ അവള്‍ക്കായി ഒഴുകിയ എന്റെ ജീവരക്തം….. അത് തിരികെ നല്‍കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.  വേദനയുള്ള മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു “ശരിയാണ്, സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല”. കാതുകള്‍ക്കു കേള്‍ക്കാന്‍ കഴിയുന്ന സംഭാഷണം അവിടെ അവസാനിച്ചു.

              ആ ചാറ്റല്‍ മഴയേറ്റു അവള്‍ നടന്നകലാന്‍ തുടങ്ങി. അവള്‍ അകന്നു പോകുന്തോറും മഴ ശക്തി പ്രാപിക്കുന്നത് ഞാനറിഞ്ഞു. അങ്ങകലെ വിദൂരതയില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നപ്പൊഴേക്കും എന്തൊ നഷ്ടപ്പെട്ട വേദനയില്‍ എന്റെ ഹൃദയം തേങ്ങി. ആ തേങ്ങല്‍ എന്റെ കണ്‍കോണിലൂടെ ഒരു മഴയായി നിശബ്ദം പെയ്തിറങ്ങാന്‍ തുടങ്ങി. എന്റെ കണ്ണീര്‍ മഴയ്ക്കു കൂട്ടായി പുറത്തു പ്രകൃതിയും കരഞ്ഞു കൊണ്ടിരുന്നു.

              ഋതുക്കള്‍ കടന്നു പോകവെ ആ ദേവതയുടെ വര്‍ണ്ണചിത്രത്തെ ഹൃദയത്തില്‍ നിന്നു മായ്ചു കളയാന്‍ ഞാന്‍ ശ്രമം തുടങ്ങി. കാലപ്രവാഹത്തില്‍ ആ ചിത്രത്തിന്റെ വര്‍ണ്ണങ്ങള്‍ ഒലിച്ചു പോകുന്നത് ഞാനറിഞ്ഞു. എനിക്കതില്‍ ദു:ഖം തോന്നിയില്ല, കാരണം ഒരു മാറ്റം ഞാനാഗ്രഹിച്ചിരുന്നു. അതേ ആ മാറ്റം അനിവാര്യമായിരുന്നു.

              കാലമാകുന്ന പുസ്തകത്താളുകള്‍ ജീവിതനിശ്വാസങ്ങളേറ്റു അനുസ്യൂതം മുന്‍പോട്ടു മറിഞ്ഞു പൊയ്കൊണ്ടിരുന്നു.  ഒരിക്കല്‍ ഒരു സ്വപ്നത്തില്‍ ജീവിതത്താളുകള്‍ പുറകിലേക്കു മറിഞ്ഞു. അവയുടെ പുറകോട്ടുള്ള പ്രയാണത്തെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ ശ്രമം നടത്തി. അതൊരു വ്യര്‍ഥമായ ശ്രമം ആയിരുന്നു. ആ താളുകള്‍ മറിഞ്ഞു കൊണ്ടു തന്നെ ഇരുന്നു, വന്യമായൊരു വേഗതയോടെ….   അത് ചാറ്റല്‍ മഴയുള്ള അന്നത്തെ ആ സന്ധ്യയില്‍ തിരിച്ചു ചെന്നു നിന്നു. ഞാനെന്റെ ഹൃദയത്തിലേക്കു നോക്കി,  അന്നു ചിതറിപ്പോകുമായിരുന്ന എന്റെ ഹൃദയം. അതിന്റെ ഒരു  കോണില്‍ വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അതാ എന്റെ ദേവത. അവള്‍ അവിടെ ഇപ്പൊഴും???….

             കാലം മായ്ചു കളയാന്‍ വെമ്പിയ  ആ വര്‍ണ്ണചിത്രം. നിറം മങ്ങിയിരുന്നുവെങ്ങിലും ആ രൂപം ഇന്നും അവിടെ തന്നെയുണ്ട്… കാലമെ നിന‍ക്കു കഴിയില്ല എന്റെ ദേവതയെ എന്നില്‍ നിന്നു മായ്ക്കാന്‍. അവളെ ഞാനെന്റെ ഹൃദയത്തില്‍  കൊത്തിവച്ചതാണ്. നിനക്കവളെ മായ്ക്കാന്‍ കഴിയില്ലാ… ഒരിക്കലും.

Posted by: കുട്ടി | മേയ് 2, 2008

നീയെന്നെ സ്നേഹിച്ചിരുന്നു

          ഇന്നു ഞാനറിഞ്ഞു ’നീയെന്നെ സ്നേഹിച്ചിരുന്നെന്ന്’.

 നീ എന്നോടു പറഞ്ഞു “നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാന്‍ കഴിയാത്തത് ഒരു ശാപമാണല്ലെ?” ഇന്നാദ്യമായി ഞാന്‍ നിന്റെ സ്നേഹം തിരിച്ചറിയുകയായിരുന്നു. ഇന്നു നിന്റെ കണ്ണുകളില്‍ കണ്ട വിഷാദം…അതിനു ഞാനെന്തര്‍ത്ഥമാണ് നല്‍കേണ്ടത്?

മതവും പണവും കൊടികുത്തി വാഴുന്ന ഈ ലോകത്തു സ്നേഹത്തിനു വിലയില്ല എന്നു നീ വിശ്വസിച്ചു. “നന്മയുടെ ലോകം  ഇന്നതെവിടെ?”  നീ ചോദിച്ചു..ചൂണ്ടിക്കാണിക്കാന്‍ എനിക്കെന്റെ ഹൃദയമെ ഉണ്ടായിരുന്നുള്ളു.  അന്നു നീ എന്റെ സ്നേഹത്തെ അവഗണിച്ചു, വളരെ ക്രൂരമായി അവഗണിച്ചു.  പക്ഷെ ഇന്നു ഞാനറിയുന്നു ആ അവഗണന നിന്റെ സ്നേഹക്കൂടുതല്‍ ആയിരുന്നെന്ന്.

നീ എന്നെ അറിഞ്ഞിരുന്നു എന്നെനിക്കറിയാം. പക്ഷെ… ഞാന്‍ നിന്നെ അറിഞ്ഞിരുന്നുവോ? ഒരിക്കലെങ്കിലും?? അറിയാന്‍ ശ്രമിച്ചപ്പോഴെല്ലാം നീ ഉള്‍വലിഞ്ഞു, നിന്റെ ആ ലോകത്തേക്കു. പകയും വിദ്വേഷവും മാത്രമുള്ള ആ ലോകം. ആ ലോകം നിനക്കെന്തിനാണു… ആ കെട്ടുപാടുകളെ പൊട്ടിച്ചെറിയാന്‍ മാത്രം നിനക്ക് ശക്തിയില്ലാതെ പോയതെന്തെ?.

ഈ നിമിഷം നീ എന്റെ അരികിലില്ല. എന്നന്നേക്കുമായി നീ എന്നെ വിട്ടു പിരിഞ്ഞു, ഞാനതറിയുന്നു എങ്കിലും എന്റെ ഹൃദയം ഇപ്പൊഴും സ്പന്ദിക്കുകയാണ് നിനക്കു വേണ്ടി. ഒരു പക്ഷെ നിനക്കായി മാത്രം…

 

Posted by: കുട്ടി | മേയ് 1, 2008

एक अजनवी

खुला हुआ आसमान के नीचे, मै एक अजनवी !

मै एक अजनवी, मेरी परछाई ही मेरा सहारा हे !

ज़िन्दगी मे आ गयी हॆ, ये कैसी मज़वूरी !

चाहकर भी नही तोड सकता, मेरा ये बन्धन !

जो मुझे दे गया था, मेरा सव खुशियाँ !

 (ഹൊ അങ്ങനെ ഞാനും കവിത എഴുതി. അതും ഹിന്ദിയില്‍!!!)

Note this point:ഹിന്ദി നന്നായി അറിയാവുന്ന മലയാളികള്‍ അല്പം അകലം പാലിക്കുക.

Posted by: കുട്ടി | ഫെബ്രുവരി 7, 2008

ചിത്രങ്ങള്‍ 2

നേരത്തെ വരച്ചതിന്റെ ബാക്കി…..

ഇപ്പൊ ഇതിരിക്കട്ടെ…….

square-10.png

square11.png

square-12.png

square-13.png

Posted by: കുട്ടി | നവംബര്‍ 1, 2007

ചിത്രങ്ങള്‍

ഞാന്‍ ഇത്തിരി കഷ്ടപ്പെട്ടു വരച്ചതാ…

 വേറെ ഒന്നും ഇടാന്‍ ഇല്ലാത്തതു കൊണ്ടു ഇത് ഇടുന്നു.

square-8.png

square-1.png

square-3.png

square-5.png

Posted by: കുട്ടി | ഓഗസ്റ്റ് 4, 2007

അവള്‍ ഇപ്പൊഴും മഴയെ സ്നേഹിക്കുന്നു

               ” മഴ” ആ രണ്ടക്ഷരം അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്. അവള്‍ക്കു ഒരുപാട് ഒരുപാട് സന്തോഷം നല്‍കുന്ന ഒന്ന്.

                മഴയുടെ രൌദ്രമുഖം അവളുടെ നാട്ടില്‍ ആഞ്ഞടിച്ചപ്പോഴൊന്നും അത് അവളെ ബാധിച്ചിരുന്നില്ല. മഴ പെയ്യുന്നത് അവളുടെ മനസിന്റെ ഒരു കോണില്‍ ആയിരുന്നു. അത് പെയ്തിറങ്ങുന്നത് അവളുടെ ചിന്തകളിലേയ്ക്കായിരുന്നു. അവള്‍ മഴയെ അത്രയ്ക്കു ഇഷ്ടപ്പെട്ടു. അവള്‍ പറയുന്നു  ”മഴ പെയ്യട്ടെ….പെയ്തുകൊണ്ടിരിക്കട്ടെ…”

                 കുഞ്ഞുന്നാളില്‍ പണി തീരാതിരുന്ന വീടിന്റെ ചുമരുകളെ അന്നത്തെ ശക്തമായ മഴ നനയിച്ചപ്പോഴും, വീടിന്റെ മുറികളില്‍ വന്നു നിറഞ്ഞ വെള്ളം പുറത്തേയ്ക്കു ഒഴുക്കി കളയാന്‍ അമ്മയെ സഹായിച്ചപ്പോഴും അവള്‍ മഴയെ വെറുത്തില്ല…അവളുടെ ചിന്തകള്‍ മഴക്കാലത്തെ ആ കാറ്റിനെ പോലെ വീശിയടിക്കുകയായിരുന്നു.

                   പക്ഷെ… ഇടയ്ക്കെപ്പൊഴോ അവള്‍ മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള്‍ അവള്‍ മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

                    കാലം വീണ്ടും കടന്നു പൊയ്ക്കോണ്ടിരുന്നു.  എന്നോ ഒരിക്കല്‍… അവളുടെ വാക്കുകള്‍ വൈദ്യുതസ്പന്ദനങ്ങളായി സഞ്ചരിച്ച് അവന്റെ കംപ്യൂട്ടറ്‍ മോണിട്ടറില്‍ അക്ഷരങ്ങളായി തെളിഞ്ഞു കൊണ്ടിരുന്ന ആ രാത്രിയിലും മഴ അവരെ തടസ്സപ്പെടുത്തി. ആ മഴ അവളുടെ വാക്കുകളെ അവനില്‍ എത്തിക്കാതെ എവിടെയോ ഒളിച്ചു വച്ചു. എന്നിട്ടും അവള്‍ മഴയോടു ക്ഷമിച്ചു.  കാരണം  അവള്‍ ഇപ്പൊഴും മഴയെ സ്നേഹിക്കുന്നു…..

Posted by: കുട്ടി | ജൂലൈ 21, 2007

എന്റെ സുഹൃത്തിനായി…

എന്നെ ബ്ലോഗ്ഗിങ്ങിന്റെ ലോകത്തേക്കു കൊണ്ടു വന്ന എന്റെ ചേട്ടനു വേണ്ടി…..

ഇന്റ്റര്‍നെറ്റിന്റെ അപാരമായ സാധ്യതകളെ കുറിച്ചു അറിയാമെങ്കിലും ഓര്‍ക്കുട്ടിലും യാഹൂവിലും കേറി ചാറ്റിംഗ് മാത്രം നടത്തുകയായിരുന്ന എന്നെ ഒരു ബോഗ്ഗര്‍ ആക്കിയ എന്റെ ചേട്ടനു ഞാന്‍ നന്ദി പറയുന്നു…എന്റെ ചേട്ടന്‍ എന്നു പറയുമ്പോള്‍ …. എന്റെ ഒരു സുഹൃത്താണ് കക്ഷി……വേറൊരാളിന്റെ വാക്കുകള്‍ കടമെടുത്തു ഞാന്‍ പറയട്ടെ “പുള്ളി ഒരു സംഭവമല്ല…ഒരു പ്രസ്ഥാനം തന്നെ ആണ്…..”( ഇനിയും പൊക്കി പറഞ്ഞാല്‍  ചേട്ടനെ ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടില്ല……..അതു കൊണ്ടു മതി ട്ടോ…..)

Posted by: കുട്ടി | ജൂലൈ 21, 2007

കുട്ടി ആരംഭിക്കുന്നു…

കിഴക്കു സൂര്യനുദിക്കുമ്പോള്‍

                               ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നു

ഒരു പുതിയ ദിവസം പിറവി എടുക്കുമ്പോള്‍ ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ വരുന്നൂ……

« Newer Posts

വിഭാഗങ്ങള്‍